Friday, November 2, 2007

ഹനുമാന്‍

സംഭവം നടക്കുന്നത് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ഞാന്‍ പേയിങ്ങ് ഗെസ്റ്റായി വലിയ വീട്ടില്‍ താമസിക്കുന്ന കാലം. വീടിന്റെ പേരാണ് വലിയ വീട്. ഒരു ഓടിട്ട രണ്ടു നില മാളിക. അവിടുത്തെ താമസക്കാര്‍ വല്യമ്മയും അപ്പു ചേട്ടനും. വല്യമ്മയുടെ ഇളയ മകനാണ് 45 കഴിഞ്ഞ, അവിവാഹിതനായ അപ്പു ചേട്ടന്‍. ആളോരു പാവം.

വല്യമ്മ എന്നും അതിരാവിലെ (4.30നു, എന്നെ സംഭന്ധിച്ചിടത്തോളം പാതിരാവ് എന്നും പറയാം.) എഴുന്നേറ്റ് തിരുവമ്പാടിയില്‍ പോയി വരും. ഒരിക്കലും തെറ്റിക്കാത്ത ഒരു ശീലം. അങ്ങിനെ ഇരിക്കെ ഒരു ഡിസം‌മ്പര്‍ തണുപ്പില്‍ ഞാന്‍ മൂടിപുതച്ച് ഉറങ്ങുമ്പോള്‍, പെട്ടന്ന്, എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു. കേട്ട പാതി, കേക്കാത്ത പാതി ഞാന്‍ താഴേയ്ക്ക് ഓടി. വീടിന്റെ വരാന്തയില്‍ ദാ കെടക്കണു വല്യമ്മ. അപ്പു ചേട്ടന്‍ ആകെ തരിച്ച് അടുത്തിരിക്കുന്നു. ആദ്യ നോട്ടത്തില്‍ കാറ്റു പോയിന്നാണ് തോന്നിയത്. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, സംഭവം ബോധകേടാണ്. അകത്തു പോയി വെള്ളം കൊണ്ടുവന്ന് മുഖത്ത് തെളിച്ചപ്പോള്‍ വല്യമ്മ കണ്ണുതുറന്നു. ചുറ്റും പകച്ചു നോക്കി.

“ഗുരുവായൂരപ്പാ, ഞാനെന്താ കണ്ടെ! ഭഗവാനെ രക്ഷിക്കണേ.” ഈ പാതി രാത്രി (5.30 ആയി കാണണം) അമ്പലത്തി പോയാ പിന്നെ വല്ല കള്ളനും വരാതിരിക്കോ? ഞാന്‍ ഉറക്കെ ചോദിച്ചില്ല എന്നേ ഉള്ളു.

“വല്യമ്മ എന്താ കണ്ടെ?” ശംശയം പാടില്ലല്ലൊ.

“സാക്ഷാല്‍ ശ്രീ ഹനുമാന്‍. ഭഗവാനെ എന്തൊരു മറിമായം”

എത്ര കഷ്ടപെട്ടാണ് അന്ന് ചിരിക്കാതെ നിന്നത് എന്ന്, ഇന്ന് പറഞ്ഞല്‍ മനസ്സിലാവില്ല. അപ്പു ചേട്ടന്റെ മുഖത്ത് ഒരു ജാള്യത ഉണ്ടായിന്നോ എന്ന് എനിക്ക് തോന്നി. കാര്യമാക്കിയില്ല.

എന്തായലും നാട്ടിലെല്ലാവരും വല്യമ്മ ഹനുമാനെ കണ്ട കാര്യം അറിഞ്ഞു. വല്യമ്മയുടെ ഭക്തി ആയിരിക്കും കാരണം എന്ന് പൊതുവെ അഭിപ്രായവും ഉയര്‍ന്നിരുന്നു. അങ്ങിനെ കുറച്ച് കാലം കഴിഞ്ഞ് ഒരു ദിവസം വയ്കുന്നേരം ഞാനും അപ്പു ചേട്ടനും കൂടി പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ആ കഥയുടെ മുഴുവനും ഗുട്ടന്‍സ് പിടികിട്ടിയത്.

സംഭവം നടക്കുന്നതിന്റെ തലേന്നാണ് അപ്പുവേട്ടന് ഒരു യോഗയെ കുറിച്ചുള്ള ഒരു പുസ്തകം കിട്ടിയത്. പുള്ളികാരന്‍ അതിരാവിലെ മുണ്ടുടുത്ത്, പുസ്തകത്തില്‍ പറഞ്ഞ പ്രകാരം ശീര്‍ഷാസനം ചെയ്തു കൊണ്ടിരുന്ന പോഴാണ് വല്യമ്മയുടെ വരവ്. ആ പോസില്‍, അപ്പുവേട്ടന്റെ മുണ്ടഴിയുക്കയും, വല്യമ്മ ഇരുട്ടില്‍ പ്രഷ്ടം കാണുകയുമാണ് ഉണ്ടായത്. പ്രഷ്ടത്തെ ഹനുമാനാക്കിയതിന്റെ ജാള്യതയാണ് ഞാന്‍ അന്നു അപ്പുവേട്ടന്റെ മുഖത്ത് കണ്ടത്.

മരിക്കുമ്പൊ വല്ല്യമ്മ സന്തുഷ്ടയായിരുന്നു എന്നാണ് അടുത്തിടയ്ക്ക് അപ്പുവേട്ടനെ കണ്ടപ്പോള്‍ പറഞ്ഞത്. അന്നു കണ്ട ഹനുമാന്റെ അടുത്തേയ്ക്കല്ലേ പോകുന്നത് എന്ന ആശ്വാസം.

6 comments:

ശ്രീ said...

ഹ ഹ

രസകരമായ സംഭവം, നല്ല വിവരണം.

:)

Anonymous said...

മച്ചു‌സ് , ബുഹഹഹാ

puTTuNNi said...

ലങ്കാദഹനം കൂടി ഉണ്ടേല്‍.....

Unknown said...

ചക്കപ്പഴം തിന്ന സായിപ്പ്‌

very interesting story
http://thatskerala.blogspot.com/

Seena said...

ബ്ലോഗു നന്നായിരിക്കുന്നു. നാട്ടുകാരാണല്ലെ..
ഹമ്മേ, ആ ചിത്രം (വലതു ഭാഗത്തെ )....:)

Unknown said...

machu.. super