Tuesday, January 15, 2008

കുറ്റുമുക്കു ദിനങ്ങള്‍

മറ്റെല്ലാടത്തുമെന്ന പോലെ, കുറ്റുമുക്കിലും ദിന രത്രങ്ങള്‍ പതിവു പോലെ വന്നു കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും മറ്റിടങ്ങളിലെന്ന പൊലെ തന്നെ കാണപെടുന്നു. പിന്നെ എന്താണ് കുറ്റുമുക്കിലെ പ്രത്യേകത? പൊതു ജനം. അതു തന്നെ. ഇവരേ കുറിച്ചു പറയുകയാണെങ്കില്‍, എല്ലവരും ശുദ്ധമായ മലയാളം തൃശ്ശൂര്‍ അരിയങ്ങാടി സ്റ്റയിലില്‍ മാത്രഭാഷ ആകിയവരാണ്. അതായത് പിതാവിനെ കാര്‍ന്നോരെന്നും, സുഹൃത്തിനെ ഗെടി എന്നും, അടിക്ക് ബുഷിടലെന്നും, ബാറിനെ തറവാടെന്നും വിളിച്ചു പോരുന്നു. സ്വാഭാവം ആടിനെ പോലെ. (തൃശ്ശൂര്‍ ഭാഷയില്‍ ആടിന്റെ അര്‍ഥം ചോദിച്ചറിയുക). ജ്യൊഗ്രഫിയെ പറ്റി പറയുക ആണെങ്കില്‍ ആലു തുടങ്ങി അമ്പലം വരേയും അവടിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറുമുക്ക് വരേയുള്ള സ്ഥലം. അമ്പലത്തിന്റെ വലത്തോട്ട് ഷാപ്പ് വരേയും കുറ്റുമുക്കു തന്നെ. ഇങ്ങനെയുള്ള ഇട്ടാ-വട്ട സ്ഥലത്തു എന്ത് പ്രത്യേകത എന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവര്‍ കുറ്റുമുക്കിന്റെ പുലികുട്ടികളെ അറിയാത്തതിനാല്‍ മാത്രം.

അവിടുത്തെ ജീവിതം ഏകദേശം ഇങ്ങനെയാണ് കടന്നു പോകുന്നത് (പൊതു ജനം തൃശ്ശൂരില്‍ ക്വട്ടേഷന്‍ എടുക്കാത്ത ദിനങ്ങളില്‍):

രാവിലെ 10മണി: അമ്പലത്തിന്റെ അടുത്തുള്ള എന്‍.എസ്.എസ് കരയോഗ്ഗത്തിന്റെ മുന്നില്‍ (ഇതുവരെ തുറന്നു കണ്ടിട്ടില്ല) ചീട്ടുകളി.

11: പോലീസിന്റെ ബീറ്റ്. ജനം മതിലുചാടി ഓടി, അമ്പല പറമ്പു വഴി കുളത്തിന്റെ അരികില്‍ എത്തുന്നു. വീണ്ടും ചീട്ടു കളി. ഇതിന്റെ ഇടക്ക്, സിനിമക്ക് ഇടയില്‍ കപ്പലണ്ടി പോലെ, ചായയും പരിപ്പു വടയും.

1.30: ഊണിനു വേണ്ടി അവരവരുടെ വീടുകളിലേക്ക് ജനം പോകുന്നു. അതു കഴിഞ്ഞു ഒരു പറ്റം അവരുടെ തൊഴിലുകളില്‍ ഏര്‍പ്പെടുന്നു. പടക്കം വര്‍ഷോപ്പിലേക്ക്. പാട്ട ഓട്ടൊയുമായി ചേരൂര്‍ക്ക്. പൂള്ള ആലിനച്ചുവട്ടില്‍ കാലു നീട്ടി ഉറങ്ങാന്‍. ബാക്കി ഒരു പടയായി ഷാപ്പിലേക്ക്.

6: പോയ മഹാന്‍ മാരെല്ലാം തിരിച്ചെത്തുന്നു. കൂലങ്കഷമായി ചര്‍ച്ച ചെയ്ത്ത് ഏതു സിനിമക്കു പൊകണം ഏന്ന് തീരുമാനമുണ്ടാക്കുന്നു. ഒരു പടയായി സീഗ്ഗൊയിലേക്കു തെറിക്കുന്നു (തൃശ്ശൂര്‍ ഭാഷയില്‍ യാത്ര എന്നര്‍ത്ഥം). ഈ സീഗ്ഗൊയാകുന്നു കുറ്റുമുക്കു വാസികളുടെ തറവാട്. തറവാട്ടില്‍ കയറി നന്നായി വീശി, കിണ്ടിയായി തിയറ്ററിലേക്ക്.

9.30: തിയറ്ററില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കൈടിച്ചും, വിസ്സിലടിച്ചും പ്രോത്സാഹനം. എതിരാളികളെ തെറി അഭിഷേകം. ആ തെറി കേട്ട് പല പ്രമുഖരും സിനിമാ അഭിനയം വരെ വേണ്ടാ എന്ന് വച്ച ചരിത്രമുണ്ട്. ഇവിടെ എടുത്തു പറ്യേണ്ട ഒരു വസ്തുത ഉണ്ട്. കുറ്റുമുക്കു വാസികള്‍ നയക-വില്ല വ്യത്യാസമില്ല. ചിലപ്പൊള്‍ നായകനു കിട്ടും കൈയ്യടി. ചിലപ്പൊള്‍ വില്ലനും. സോഷ്യലിസം സിന്ദാബാദ്. സംവിധായകന്‍ സിനിമ ബോറാക്കിയാല്‍ അതിനും പോംവഴി ഉണ്ട്. ഒരു ഉദ.: രാഗത്തില്‍ ഒരു സെന്റി പടം കണ്ടു കുണ്ടിരിക്കുന്ന ജനം. മൊത്തം കരച്ചില്‍. അതിനിടക്കു ഒരു തീവ്രമായ സീന്‍. പൂര്‍ണ്ണ നിശബ്ദത. പെട്ടന്ന് മുന്നിലെ സീറ്റില്‍ ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍. പരോപകാരാര്‍ഥം ഒരു ഉപദേശം “ആ കുട്ടിക്ക് മുല കൊടുക്കൂ” പാവം, കാര്യമായി പറഞ്ഞതാണ്. ഇത് കേട്ട് കലിച്ച ഭര്‍ത്താവ്: “ഏത് തെണ്ടിയാണ്ടറ വ്രത്തികേടു പറഞ്ഞത്?” ഉത്തരവും പെട്ടന്ന് : “മറ്റേതെടുത്തു അങ്ങേരടെ വായിലും കൊടുക്ക്”. ഇതു കഴിഞ്ഞാല്‍ പിന്നെ മുഴുനീള സെന്റി പടം, ഏക്ഷണ്‍ പടമായി മാറും. ചിലപ്പൊള്‍ തിയറ്ററിന്റെ സ്ക്രീനില്‍ ഒതുങ്ങിയില്ലെങ്കില്‍ തൃശ്ശൂര്‍ റൌണ്ടിലും എത്തും.

12: തട്ടു കടയില്‍ കയറി വെട്ട്. തിരിച്ച് വീട്ടിലേക്ക്.

2: രാത്രീഞ്ചരന്‍മാരായ ചിലര്‍ ഈ നേരത്തു ചക്ക, അണ്ടന്‍, മുണ്ട്, തുടങ്ങിയവ ശേഖരിക്കനും പോകാറുണ്ട്. ആദിവാസികള്‍ തേന്‍ ശേഖരിക്കുന്ന പൊലെ.

പിന്നെയും പകല്‍ വരും, പോകും. പൊതു ജനം പഴയ പോലെ തന്നെ.

No comments: